Please login to post comment

ഫസ്റ്റ് ഓപിയം വാർ

  • admin trycle
  • May 14, 2020
  • 0 comment(s)

ഫസ്റ്റ് ഓപിയം വാർ

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയും ക്വിംഗ് രാജവംശവും തമ്മിൽ ചൈനയിൽ നടന്ന സായുധ സംഘട്ടനങ്ങളാണ് ഓപിയം വാർസ്. 1644 മുതൽ 1911/12 വരെ ചൈന ഭരിച്ച രാജവംശമാണ് ക്വിംഗ്. ആംഗ്ലോ-ചൈനീസ് വാർ എന്നും അറിയപ്പെടുന്ന ഫസ്റ്റ് ഓപിയം വാർ (1839–42) ചൈനയും ബ്രിട്ടനും തമ്മിൽ നടന്നതായിരുന്നു. ആരോ വാർ അല്ലെങ്കിൽ ആംഗ്ലോ-ഫ്രഞ്ച് വാർ ഇൻ ചൈന എന്നും അറിയപ്പെടുന്ന സെക്കൻഡ്‌ ഓപിയം വാർ (1856–60) ചൈനയ്‌ക്കെതിരെ ബ്രിട്ടനും ഫ്രാൻസും നടത്തിയ യുദ്ധം ആയിരുന്നു. ഓരോ സാഹചര്യത്തിലും വിദേശശക്തികൾ വിജയിക്കുകയും വാണിജ്യപരമായ പ്രത്യേകാനുകൂല്യങ്ങളും ചൈനയിൽ നിയമപരവും പ്രാദേശികവുമായ ആനുകൂല്യങ്ങളും നേടുകയും ചെയ്തു. ഈ സംഘർഷങ്ങൾ സൃഷ്ട്ടിച്ച ഉടമ്പടികളും മറ്റും ക്വിംഗ് രാജവംശത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റങ്ങളായിരുന്നു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധങ്ങളോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റിപ്പബ്ലിക്കൻ ചൈനയ്ക്ക് അനുകൂലമായി രാജവംശത്തെ ദുർബലപ്പെടുത്താനും ആത്യന്തികമായി അട്ടിമറിക്കാനും ഇത് സഹായിച്ചു.

 

1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഫസ്റ്റ് ഓപിയം വാർ. 

അനധികൃത ഓപിയം വ്യാപാരം അടിച്ചമർത്താനുള്ള ചൈനയുടെ ശ്രമത്തിന്റെ ഫലമായിരുന്നു ഫസ്റ്റ് ഓപിയം വാർ. അനധികൃത ഓപിയം വ്യാപാരം ചൈനയിൽ വ്യാപകമായ അഡിക്ഷനിലേക്ക് നയിക്കുകയും അവിടെ ഗുരുതരമായ സാമൂഹികവും സാമ്പത്തികവുമായ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ചൈനയിലെ ഡ്രഗ്ഗിന്റെ പ്രാഥമിക ഉറവിടം ബ്രിട്ടീഷ് വ്യാപാരികളായിരുന്നു. അതിനാൽ തന്നെ സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും ഓപ്പിയത്തിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം.

 

1839 വസന്തകാലത്ത് ചൈനീസ് സർക്കാർ ബ്രിട്ടീഷ് വ്യാപാരികൾ കാന്റണിലെ (ഗ്വാങ്‌ഷൗ) വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 1,400 ടണ്ണിലധികം ഓപിയം കണ്ടുകെട്ടി നശിപ്പിച്ചു. ജൂലൈയിൽ മദ്യപിച്ച ചില ബ്രിട്ടീഷ് നാവികർ ഒരു ചൈനീസ് ഗ്രാമീണനെ കൊന്നപ്പോൾ ഇരുപക്ഷവും തമ്മിലുള്ള വൈരാഗ്യം വർദ്ധിച്ചു. ചൈനീസ് നിയമവ്യവസ്ഥയിൽ തങ്ങളുടെ വിഷയങ്ങൾ വിചാരണ ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ബ്രിട്ടീഷ് സർക്കാർ പ്രതികളെ ചൈനീസ് കോടതികളിലേക്ക് മാറ്റാൻ വിസമ്മതിച്ചു. അതേ വർഷം ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ഹോങ്കോങ്ങിലെ പേൾ റിവർ ആഴിമുഖത്തെ ചൈനീസ് ഉപരോധം തകർത്തു. ചൈനയിലേക്ക് ഒരു സേനയെ അയയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ 1840 ന്റെ തുടക്കത്തിൽ തീരുമാനിക്കുകയും സേന ജൂൺ മാസത്തിൽ ഹോങ്കോങ്ങിലെത്തുകയും ചെയ്തു. ബ്രിട്ടീഷ് കപ്പലുകൾ പേൾ റിവർ ആഴിമുഖത്തു നിന്ന് കാന്റണിലേക്ക് പോയി, അവിടെ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം 1841 മെയ് മാസത്തിൽ നഗരത്തെ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തു. 1842 ലെ വസന്തകാലത്ത് ചൈനീസ് സൈന്യം നിർണ്ണായകമായ പ്രത്യാക്രമണം നടത്തിയെങ്കിലും തുടർന്നുള്ള ബ്രിട്ടീഷ് ആക്രമണങ്ങളും ക്വിംഗ് സേനയ്‌ക്കെതിരെ വിജയിച്ചു. ഓഗസ്റ്റ് അവസാനത്തിൽ നാൻജിംഗ് (നാൻകിംഗ്) ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെ ഈ പോരാട്ടം അവസാനിപ്പിച്ചു.

 

ചൈനീസ് ഓപിയം യുദ്ധങ്ങളിൽ ബ്രിട്ടന്റെ ഉയർന്ന സൈനിക സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിച്ചു. മിഡിൽ കിംഗ്ഡം എന്ന് സ്വയം വിശേഷിപ്പിച്ച ഒരു രാജ്യത്തിന്റെ നാവിക സേനയെ പരാജയപ്പെടുത്താൻ സ്റ്റോക്ക്ഹോൾഡർമാരുടെ ഉടമസ്ഥതയിലുള്ള കേവലമൊരു വാണിജ്യ സ്ഥാപനത്തെ ഈ സൈനിക സാങ്കേതികവിദ്യ പ്രാപ്തമാക്കി. ഈ ബ്രിട്ടീഷ് സൈനിക മേധാവിത്വത്തിന്റെ കാതൽ ഇരുമ്പും നീരാവിയുമായിരുന്നു. 'ഡെവിൾസ് ഷിപ്' എന്ന് ചൈനക്കാർ വിശേഷിപ്പിക്കുന്ന 'നെമെസിസ്' സമുദ്രത്തിൽ പോകുന്ന ആദ്യത്തെ ഉരുക്ക് യുദ്ധക്കപ്പലായിരുന്നു. പ്രധാനമായും നീരാവിയുടെ പവർ ഉപയോഗിച്ച് ഓടിക്കുന്ന ഒരു സ്റ്റീംഷിപ്പാണ് ഇത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി ലെയർഡ്സ് ഓഫ് ബിർകെൻഹെഡ് നിർമ്മിച്ചതാണ് ഇത്. 1839 ൽ ലിവർപൂൾ കപ്പൽശാലകളിൽ നിർമ്മിച്ച നെമെസിസ് ഒന്നാം ഓപിയം യുദ്ധത്തിൽ ധാരാളം ഉപയോഗിച്ചു. ഈ യുദ്ധത്തിൽ ചൈനീസ് കപ്പലുകളെ ഇത് വൻതോതിൽ നശിപ്പിച്ചു. 1841 ൽ നടന്ന രണ്ടാം ചുവെൻ‌പി പോരാട്ടത്തിൽ 'നെമെസിസും' മറ്റ് ബ്രിട്ടീഷ് കപ്പലുകളും ചേർന്ന് തന്ത്രപരമായി സുപ്രധാനമായ ഒരു ചൈനീസ് കോട്ട പിടിച്ചെടുത്തു, തുടർന്ന് 15 ചൈനീസ് കപ്പലുകളുടെ ഒരു സൈന്യത്തെ ആക്രമിച്ചു. ഈ യുദ്ധത്തിന് ശേഷവും നെമെസിസ് എന്ന യുദ്ധക്കപ്പൽ ഗ്രേറ്റ് ബ്രിട്ടനെ ലോകത്തിലെ പ്രമുഖ നാവിക-സാമ്പത്തിക ശക്തിയാക്കി നിർത്താൻ സഹായിച്ചു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...